ആഴങ്ങളെ നീ കടന്നീടുമ്പോൾ
അലകൾ നിന്മേൽ ആഞ്ഞടിക്കുമ്പോൾ
വഴിയിൽ വൈരികൾ പെരുകീടുമ്പോൾ
പൊഴിയും തൻ കൃപ മാറ്റമില്ലാതെ
Verse 3:
തായിന്നുദരത്തിലുരുവാകും മുന്നേ
പേയിന്നുലകത്തിൽ നീ വരും മുന്നേ
അൻപൊടോമനപ്പേർ ചൊല്ലിനിന്നെ
സ്വന്തമായവനാദരിച്ചില്ലേ
Verse 4:
കഴിഞ്ഞതൊന്നും നീ നിനയ്ക്കേണ്ടാ
വരുന്നതെന്തെന്നോർത്തിരിക്കേണ്ടാ
വരട്ടെയെന്തും ചഞ്ചലം വേണ്ടാ
ഭവിക്കുമെല്ലാം തൻ ഹിതംപോലെ
Verse 5:
ഒരിക്കലും കൈവെടിയുകയില്ലാ
നരക്കുവോളം താൻ ചുമന്നീടും
മരിച്ചു മൺ മറയും വരെ നിന്നെ
നടത്തിടും ജയത്തോടവനെന്നും
Verse 6:
മണ്ണിൻ മായയിൽ നീ മയങ്ങാതെ
എന്നും ചാരുകതൻ തിരുമാർവ്വിൽ
കണ്ണിൻമണിപോൽ കാത്തിടും നിന്നെ
വിണ്ണിൻ മഹിമയിൽ ചേർത്തിടും പിന്നെ