ഈ തോട്ടത്തിൽ പരിശുദ്ധനുണ്ട് നിശ്ചയമായും
തൻ കാലൊച്ച ഞാൻ കേൾക്കുന്നുണ്ടെൻ കാതുകളിലായ്
തൻ സൗരഭ്യം പരക്കുന്നുണ്ടീ അന്തരീക്ഷത്തിൽ
തിരുസൗന്ദര്യം ഞാൻ ദർശിക്കുന്നെൻ കണ്ണുകളാലെ-ആത്മ
Verse 2
കൃപയുടെ ഉറവിടമേ, കൃപയുടെ ഉടയവനെ(2)
കൃപ വേണം അപ്പാ കൃപ വേണം അപ്പാ
കൃപ വേണം അപ്പാ ഈ മക്കൾക്ക് (പുത്രന്)
Verse 3
രണ്ടുപേരെൻ നാമത്തിൽ കൂടുന്നിടത്തെല്ലാം
എൻ സാന്നിദ്ധ്യം വരുമെന്നവൻ ചൊന്നതല്ലയോ-അന്നു (2)
ഹാ സന്തോഷം നിറയുന്നുണ്ടെൻ അന്തരംഗത്തിൽ
തിരു സാന്നിദ്ധ്യം മനോഹരം മനോഹരം തന്നെ
Verse 4
അന്ധകാരം മാറുന്നു വെളിച്ചം വീശുന്നു
ദുഷ്ടനുകം പുഷ്ടിയാൽ തകർന്നു പോകുന്നു
കൃപ കൃപ കൃപ എന്നാർത്തു ചൊല്ലാമേ
പർവ്വതങ്ങൾ കാൽക്കീഴെ സമഭൂമി ആകുന്നു
Verse 5
ദീനസ്വരം മാറുന്നു നവ ഗാനം കേൾക്കുന്നു
നിൻ ജനം തന്നിൽ ആനന്ദിച്ചു നൃത്തം ചെയ്യുന്നു
ഹാ സന്തോഷം നിറയുന്നുണ്ടെൻ അന്തരംഗത്തിൽ
തിരു സാന്നിദ്ധ്യം മനോഹരം മനോഹരം തന്നെ
Verse 1
ie thottathil parishuddhanunde nishchayamayum
than kalocha njaan kelkkunnunden kathukalilayi
than saurabhyam parakkunnunde antharekshathil
thiru’saundaryam njaan darshikkunnen kannukalale-aathma